
Advertisement

Contact us to Advertise here
കോതമംഗലം : വനത്താലും , പുഴയാലും ഒറ്റപ്പെട്ട കുട്ടമ്പുഴ പഞ്ചായത്തിലെ , ആദിവാസി മേഖലകളായ വാരിയം , കുഞ്ചിപാറ , തലവച്ചുപാറ , തേരാ , ആദിവാസി മേഖലകളിലെയും , കല്ലേലി മേട്ടിലെയും ആളുകളെ അടിയന്തിര സാഹചര്യത്തിൽ രക്ഷാ പ്രവർത്തനത്തിന് പൂർണ സാജരാക്കുക എന്ന പുതിയ ദൗത്യം ആണ് ഫയർ & റെസ്ക്യൂ കോതമംഗലം സ്റ്റേഷൻ ഏറ്റെടുത്തിരിക്കുന്നത്.
തീർത്തും വനമേഖലകളാൽ ഒറ്റപെട്ട ഈ പ്രദേശത്തേക്ക് എത്തിചേരാനുള്ള ഏക റോഡ് മാർഗം പൂയംകുട്ടി ബ്ലാവന കടത്താണ്. പുഴയിൽ വെള്ളം നിറഞ്ഞാൽ പിന്നെ ഈ മാർഗ്ഗവും രക്ഷാ പ്രവത്തനത്തിനു തടസ്സം ആകും.
സുരക്ഷാ പരിശോധനകളുടെ ഭാഗമായി ഇവിടം സദർശിച്ച എറണാകുളം ജില്ലാ ഫയർ ഓഫീസർ , കെ. ഹരികുമാർ നൽകിയ നിർദ്ദേശങ്ങളുടെ ഭാഗമായി , ഇവരെ സിവിൽ ഡിഫെൻസിന്റെ ഭാഗമാക്കി , ഇവരുടെ ഉന്നതികളിൽ തന്നെ പരിശീലനം ഏർപ്പെടുത്താൻ STO ഇൻചാർജ് സതീഷ് ജോസിന്റെ നേതൃത്വത്തിൽ പ്രഗത്ഭരായ പരിശീലകർ ഉന്നതികളിൽ താമസിച്ചു പരിശീലന പരിപാടികൾ നടപ്പിലാക്കുന്നത്. ഈ മാസം 16 മുതൽ കുഞ്ചിപ്പാറയിൽ പരിശീലനം ആരംഭിക്കും.
Comments
0 comment